27 കോടി ഇന്ത്യാക്കാർ അതി ദാരിദ്ര്യത്തിൽ നിന്ന് കരകയറി ; ലോക ബാങ്ക്,
അപൂർവ്വ നേട്ടവുമായി മോദി സർക്കാർ
1 day ago
അന്താരാഷ്ട്ര ദാരിദ്ര്യ രേഖയിൽ (IPL) ലോകബാങ്ക് ഗണ്യമായ പരിഷ്കരണം പ്രഖ്യാപിച്ചതിനെ തുടർന്ന്, ആഗോളതലത്തിൽ ദാരിദ്ര്യത്തിലെ കുത്തനെയുള്ള വർദ്ധനവ് നികത്തുന്നതിൽ ഇന്ത്യ നിർണായക ഘടകമായി ഉയർന്നു വന്നിട്ടുണ്ട്.
ഇന്ത്യയുടെ പുതുക്കിയ ഉപഭോഗ ഡാറ്റയും മെച്ചപ്പെട്ട സർവേ രീതി ശാസ്ത്രവും ആഘാതം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു .2022-23 ൽ ഭാരതം,സ്വന്തം ദാരിദ്ര്യ നിരക്ക് പുതിയ പരിധിക്ക് കീഴിൽ 5.25 ശതമാനമായി കുറച്ചു, ലോക ബാങ്ക് ഡാറ്റയെ ഉദ്ധരിച്ച് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "ഇന്ത്യയുടെ ദാരിദ്ര്യ കുറവ് സാങ്കേതിക പരിഷ്കരണ
നയങ്ങളുടെ കഥയാണ്. ഉയർന്ന ദാരിദ്ര്യ മാനദണ്ഡത്തിന്റെ പശ്ചാത്തലത്തിൽ
ലളിതമായ മാനദണ്ഡങ്ങളല്ല മറിച്ച്, കൂടുതൽ സത്യസന്ധമായ ഡാറ്റയ്ക്ക് യഥാർത്ഥ പുരോഗതി വെളിപ്പെടുത്താൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു.
ആഗോള സമൂഹം ദാരിദ്ര്യ ലക്ഷ്യങ്ങൾ പുനഃക്രമീകരിക്കുമ്പോൾ, ഇന്ത്യയുടെ ഒരു മാതൃക സൃഷ്ടിക്കുന്നു: തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഭരണം, സുസ്ഥിര പരിഷ്കാരങ്ങൾ, രീതിശാസ്ത്രപരമായ സമഗ്രത എന്നിവക്ക് മികച്ച പരിവർത്തന ഫലങ്ങൾ നൽകാൻ കഴിയും," റിപ്പോർട്ടിൽ പറയുന്നു.
2011-12 ൽ 27 ശതമാനമായിരുന്ന രാജ്യത്തെ ദാരിദ്ര്യ നിരക്ക് 2022-23 ൽ വെറും 5.3 ശതമാനമായി കുത്തനെ കുറഞ്ഞു. ഉത്തർ പ്രദേശ്,
മദ്ധ്യപ്രദേശ്, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കൂടുതൽ നന്നായി പ്രവർത്തിച്ചതെന്നും ലോക ബാങ്കിൻ്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അതി ദാരിദ്ര്യത്തിൻ്റെ മാനദണ്ഡങ്ങൾ ലോക ബാങ്ക് ഉയർത്തിയതിനെ തുടർന്നാണ് ഇന്ത്യക്ക് ഈ നേട്ടം കൈവരിക്കാനായത്. ഒരു വ്യക്തിയുടെ പ്രതിദിന വാങ്ങൽശേഷി 2.15 ഡോളറിൽ(₹180) നിന്നും 3 ഡോളർ(₹258) ആയി ലോകബാങ്ക് ഉയർത്തിയതിനെ തുടർന്നാണ് ദരിദ്രരുടെ എണ്ണത്തിൽ വൻ കുറവുണ്ടായത്.