മണ്ണ് ഖനനത്തിന്റെ മറവിൽ ഐ ആർ ഇയിൽ കോടികളുടെ അഴിമതി : കരാറുകാരൻ 4 കോടി തട്ടിയതായി പരാതി. REACH EXCLUSIVE
6 hours ago
ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന്റെ പൊന്മന, വെള്ളനാത്തുരുത്ത് മൈനിങ് സൈറ്റുകളിൽ നിന്ന് മണ്ണ് ഖനനാ വശ്യത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഭൂവുടമകളാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ മൈനിങ് സൈറ്റുകളിൽ ഇൻലാന്റ് ഖനനം ചെയ്യുവാനായി ഐആർഇ ക്ഷണിച്ച 2019 മുതലുള്ള മുഴുവൻ ടെണ്ടറുകളിലും മൈനിങ് സൈറ്റുകളിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഓരോ ടൺ മണ്ണിനും 222 രൂപ എന്ന നിരക്കിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.ഈ നഷ്ടപരിഹാരത്തിൽ 40% ഓരോ ഭൂവുടമ കളുടേയും അവകാശപ്പെട്ട തുകയിൽ നിന്ന് കുറച്ച് ഈ തുക വെള്ളനാത്തുരുത്ത് ശ്രീ സുഗുണാനന്ദ വിലാസം കരയോഗത്തിന്റെ വെൽഫെയർ ഫണ്ടിലേക്ക് സഹായധനമായി നൽകാനുള്ള സമ്മതപത്രം ഭൂവുടമകൾ കമ്പനിയിൽ നൽകിയിട്ടുമുണ്ട്.എന്നാൽ കരാർ ഏറ്റെടുത്ത ദീപ്തി ട്രാൻസ്പോർട്ട് സർവീസ് എന്ന കമ്പനി 2023 മുതൽ വെള്ളനാത്തുരുത്തും പൊന്മനയും നടന്ന ഇൻലാൻഡ് മൈനിങ് ജോലികൾ പ്രകാരവും ഡ്രഡ്ജ് സാന്റ് ജോലികൾ അനുസരിച്ചും ഭൂവുടമകൾക്കുനൽകേണ്ട നഷ്ടപരിഹാരത്തിലും വെൽഫയർ തുകയിലും വലിയ ക്രമക്കേടുകൾ നടത്തിയതായി ഭൂവുടമകൾ നൽകിയ പരാതിയിൽ പറയുന്നു.