പാറ്റ സമരം: നീറ്റല്ലാത്ത അജണ്ടകൾ..
16 hours ago
അപ്പക്കഥ തീരുന്നില്ല. അപ്പം ഗോവിന്ദന്റെ ഊഴമാണ്. മിഴികൾ പൂട്ടി വദനം വക്രിച്ച് നാസികകൾ തുറന്ന് സമര പുളകങ്ങൾ തൻ സിന്ദൂര മാലകൾ പാറ്റകളെ അണിയിക്കുന്ന ചടങ്ങിനു കാക്കുകയാണ് ഇന്ദ്രപ്രസ്ഥം.
പെൺകിടാങ്ങളുടെ മധ്യേ ഒഴുകി പൊലീസിനെ പ്രതിരോധിക്കും നേരം മിഴിയറിയാതെ , മനമറിയതെ കരചരണങ്ങൾ പെണ്ണുടലുകളുടെ മർമങ്ങളിലേക്ക് പായിച്ച് വിപ്ലവ സ്പർശങ്ങളെ ധീരോദാത്തമാക്കിയ ചരിത്രമുള്ള ലുട്ടാപ്പിയാണ് പാറ്റാവേദിയിലെ ഇന്നലത്തെ താരം. ഓസിനു കിട്ടിയ പാറ്റ, കൂറ, പഴുതാര ക്കൂട്ടത്തിനു നടുവിൽ കയറിയായിരുന്നു കസർത്ത്.അടി കൊള്ളുന്ന ഭാഗത്തേക്ക് പോയതേയില്ല. അഖിലേന്ത്യാ യൂത്തനാണങ്കിലും പനവൂർ ചന്തയാണ് കബഡയുടെ തിരുമുറ്റം. കേൾവിക്കാരെ തേടി ദില്ലിവരെ പോകേണ്ടി വന്നു. സാരമില്ല. പറയുന്നവനും കേൾക്കുന്നവനും തിരിയാതെ പോകുന്നതാണ് ഈ ടോക്കിന്റെ മഹിമ. പത്താം തരം ജയിക്കാതെ നിയമ ബിരുദം നേടിയവനെന്ന് സുധാകരൻ സഖാവ് പറഞ്ഞത് ആരെയണ്ണാ?