7 hours ago
കാശ്മീരം വരെ പോയി കാശുകളയണ്ട എന്ന അർത്ഥ ശാസ്ത്രം മാനിച്ചും കാശ്മീരം വിട്ട് കാലടിയിൽ തന്നെയാകട്ടെ എന്നു വിചാരിച്ചും കൊണ്ടാണ് സ്ക്രാപ്പുകാരനു നീക്കി വച്ചിരുന്ന കാലും ചാരുമില്ലാത്ത പീഠങ്ങളുമായി കാലടി കലാലയത്തിലെ അന്തേവാസികൾ കാമ്പസിൽ എത്തിയത്. ഏതവനെയും അവരുടെ മടയിലെത്തി നേരിടണമെന്നാണ് പരമ സാത്വികനായ മോഹൻലാൽ പറഞ്ഞിട്ടുള്ളത്.