ഉരുൾ പൊട്ടലിൽ ഒലിച്ചു പോയ ഒറ്റക്കൊമ്പൻ
3 days ago
കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് വേണ്ടത്ര അവഗാഹമില്ലാത്ത പൊതുജനത്തെ സംബന്ധിച്ചിടത്തോളം മുകേഷിന് വെച്ചത് ജയരാജന് കൊണ്ടുവന്നേ തോന്നൂ.
.അല്ലെങ്കിലും
കേരളത്തിൽ സിപിഎമ്മിന് ഇപ്പോൾ നല്ല സമയമല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പാർട്ടിയുടെ എംഎൽഎ മുകേഷിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു പാർട്ടി . മുകേഷിനെ പാർട്ടി രാജിവെപ്പിക്കും എന്നും കരുതിയിരുന്നു.എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. മാറേണ്ടി വന്നത് ഇ പി യ്ക്ക്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്ത് ബിജെപി ബന്ധത്തിന്റെ പേരിൽ മുന്നണിയെ പ്രതിരോധത്തിലാക്കിയ ഇ പി ജയരാജനെ കൺവീനർ സ്ഥാനത്തുനിന്ന് നീക്കി തന്ത്രപ്രധാനമായ രാഷ്ട്രീയ തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്.
തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കി ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കറെ കണ്ട കാര്യം ജയരാജൻ മാധ്യമങ്ങൾക്കു മുന്നിൽ സമ്മതിച്ചിരുന്നു. പാർട്ടിയിൽ അവമതിപ്പും ആഘാതവുമുണ്ടാക്കിയ ഈ പ്രതികരണത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമുൾപ്പെടെ അതേ ദിവസം തന്നെ പരസ്യമായി മറുപടി പറയേണ്ടിയും വന്നു .
ഇതാണ് ഇ പി ജയരാജന്റെ സ്ഥാനം തെറിപ്പിച്ചത്.