ⓘ WEBSITE UNDER DEVELOPMENT

NewsAd1
മതഭീകരതയിൽ നിന്ന് രാജ്യത്തിന് മോചനമില്ലേ...?
എൻ.എസ്. അനിൽകുമാർ
23 April 2025, 6:06 am
main image of news
പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ ദൃശ്യം

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികൾ അതി ദാരുണമായി, അപമാനിക്കപ്പെട്ട് കുടുംബാംഗങ്ങളുടെ മുന്നിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം പുരുഷൻമാർ. വെടിവയ്ക്കുന്നതിന് മുമ്പ് ID കാർഡ് വാങ്ങി പരിശോധിച്ച് ഹിന്ദു എന്നുറപ്പാക്കുന്നു. സംശയം തോന്നിയവരുടെ വസ്ത്രം അഴിപ്പിച്ച് മുസ്ലിം അല്ലെന്ന് ഉറപ്പാക്കി. ഇത് കേവലം ഒരു ഭീകരാക്രമണമല്ല; ഇസ്ലാമിക ആക്രമണമാണ്, മതം നോക്കിയുള്ള ഭീകരാക്രമണം. നൂറ്റാണ്ടുകളായി ഭാരതത്തിലെ ഹിന്ദുക്കൾ നേരിടുന്ന മത ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണം. അക്കൂട്ടത്തിൽ തൃശൂരിലെ രാമചന്ദ്രൻ മുതൽ മുംബൈയിലെ ഹേമന്ത് വരെയുള്ള 28 പേർ. അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും കുടുംബ സമേതം കശ്മീരിൽ എത്തിയവർ.

പഹൽഗാമിലെ കൂട്ടക്കൊല യാദൃശ്ചികമല്ല ; ടൈമിംഗ് പ്രധാനം
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സൗദി സന്ദർശനത്തിനായി ജെദ്ദയിൽ എത്തിചേർന്നു. പ്രധാനമന്ത്രിയോടുള്ള ബഹുമാനാർത്ഥം സൗദി അറേബ്യയുടെ രണ്ട് ഫൈറ്റർ ജെറ്റുകൾ അദ്ദേഹത്തിൻ്റെ വിമാനത്തെ അനുഗമിച്ചു,മോദിക്ക് ഗംഭീര സ്വീകരണം നൽകി.
അമേരിക്കൻ വൈസ് പ്രസിഡന്റ് J D വാൻസ് ഇന്ത്യ സന്ദർശനം നടത്തി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും വ്യാപാര കരാറുകളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. അക്ഷർധാം ഉൾപ്പെടെ ഉള്ള ക്ഷേത്രങ്ങളിൽ അമേരിക്കൻ ഉപ രാഷ്ട്രപതി ദർശനം നടത്തി. ജയ്പൂർ സന്ദർശനം നടന്നു കൊണ്ടിരിക്കുന്ന ദിവസമാണ് ഭീകരാക്രമണം നടത്താൻ തെരഞ്ഞെടുത്തത്. 2020 ൽ ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശനം നടത്തുന്ന വേളയിലായിരുന്നു ദില്ലി കലാപം അരങ്ങേറിയതെന്ന കാര്യം നാം മറക്കരുത്.
2025 ജൂൺ 27 ന് അമർനാഥ് തീർത്ഥാടനം തുടങ്ങുകയാണ്. പഹൽഗാമിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആ പ്രദേശത്തെയാണ് മുസ്ലിം തീവ്രവാദികൾ ലക്ഷ്യം വച്ചത്.
വഖഫ് ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കുന്നു. ഈ പ്രശ്നത്തിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഹിന്ദുക്കൾക്ക് നേരെ മുസ്ലിം ജനകൂട്ടം കൊള്ളയും കൊള്ളി വയ്പും നടത്തി ആട്ടിപ്പായിച്ചു. അടുത്ത ഗ്രാമത്തിലെ സ്കൂളിൽ അഭയാർത്ഥികളായി കുടിയിറക്കപ്പെട്ട ഹിന്ദുക്കൾ വേദനയോടെ കഴിയുന്നു.

 image 2 of news
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി രാമചന്ദ്രൻ

ഈ സംഭവങ്ങൾ കൂട്ടിവായിക്കുമ്പോൾ പഹൽഗാം ആക്രമണത്തിൻ്റെ ഉദ്ദേശ്യം വ്യക്തമാകും.സംഘത്തിൽ ആറോളം ഭീകരർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. പ്രാദേശിക സഹായം ഇല്ലാതെ പഹൽഗാം പോലെ തുറസ്സായ സ്ഥലത്ത് ഭീകരർക്ക് അനായാസം കടന്നു വരാൻ കഴിയില്ല. പുൽവാമ ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകം. 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം സാധാരണ ഗതിയിലേക്ക് മടങ്ങിവന്നു കൊണ്ടിരുന്ന കശ്മീരിൽ വീണ്ടും അശാന്തിയുടെ വിത്തുകൾ പാകുന്നതാര്? അതിർത്തിക്കപ്പുറമുള്ള ശത്രുക്കളോ ; രാജ്യത്തിനകത്തെ ഒറ്റുകാരോ..? രണ്ടായാലും അവസാനിപ്പിക്കേണ്ട സമയമായി. ഇല്ലെങ്കിൽ ‘ വികസിത ഭാരതം’ എന്ന ലക്ഷ്യം വെറും സ്വപ്നമായി അവശേഷിക്കും.

HomeAd1
 image 3 of news
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞