മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ എന്ന പേരിൽ 2011 ൽ ഇടതു സർക്കാർ രൂപവത്കരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആവലാതിക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള വെറും പ്രഹസനമായിരുന്നുവെന്ന വാദം ശക്തമാവുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സർക്കാർ നൽകിയ മറുപടി ഈ വാദത്തിന് അടിവരയിടുന്നു.
എന്നാൽ വിവരാവകാശനിയമത്തിന്റെ അന്ത:സ്സത്തയുൾക്കൊണ്ട് കമ്മിഷൻ അംഗമായ ഡോ അബ്ദുൾ ഹക്കിം പിന്നീടെടുത്ത നിർണ്ണായക തീരുമാനമാണ് സർക്കാരിന് തിരിച്ചടിയായത്.സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു ഹക്കിമിന്റെ ഉത്തരവ്. ഇതേത്തുടർന്നാണ് വൈകിയെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടത്.
"കമ്മിറ്റിക്ക് മുന്നിൽ മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും... " എന്തൊരു കോമഡി പീസാണ് നമ്മുടെ മുഖ്യമന്ത്രി. അല്ലേ? "അതുകൊണ്ട് പ്രിയപ്പെട്ട പീഡിതരേ,പെണ്ണുങ്ങളേ.... നിങ്ങൾ സ്വകാര്യതയുടെ ഉടയാടകൾ മാറ്റി നേരേ പോലീസ് സ്റ്റേഷനിലേക്ക് പോവുക. നടന്ന കാര്യങ്ങൾ എരിവിലും പുളിയിലും പോലീസേമാൻമാരോട് പറയുക. അവർ കേസെടുക്കട്ടെ...എന്നിട്ട് സംഭവം സത്യമാണെന്ന് പ്രമുഖർ സമ്മതിക്കട്ടെ.. അങ്ങിനെ വന്നാൽ.. പിന്നെ ഉന്നതനെന്നൊന്നും നോക്കില്ല. പണ്ടത്തെപ്പോലെ ഒരു പ്രത്യേക 'ഏക്ഷൻ 'കാണിച്ച് അവന്റെയൊക്കെ കരണക്കുറ്റി തകർക്കുംഞാൻ.....ഞാനാരാ മോൻ...."
Keywords:
Recent in Cinema
Must Read
Latest News
In News for a while now..