നവതരംഗ സംവിധായകൻ മോഹന് വിട
പ്രശസ്ത സംവിധായകൻ എം. മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു എന്നിവർക്കൊപ്പം സംവിധാന സഹായിയായി.1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. 2005 ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം.
നിലവാരമുള്ള വാണിജ്യ സിനിമകളിലൂടെ മലയാളത്തിൽ വ്യക്തിമുദ്ര സ്ഥാപിച്ച സംവിധായകനാണ് മോഹൻ. നവതരംഗ സിനിമകളുടെ തുടക്കക്കാരിലൊരാൾ എന്ന നിലയിലും മോഹൻ എണ്ണപ്പെടുന്നു.
വിട പറയും മുമ്പ,ശാലിനി എന്റെ കൂട്ടുകാരി, മുഖം,ഇളക്കങ്ങൾ, ഇടവേള, പക്ഷേ,അങ്ങനെ ഒരവധി ക്കാലത്ത് തുടങ്ങി 22 സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയെഴുതി. .
ഇതിലെ ഇനിയും വരൂ കഥയറിയാതെ എന്നീ ചിത്രങ്ങൾക്ക് കഥയെഴുതിയതും അദ്ദേഹം തന്നെ. ഉപാസനയുടെ നിർമ്മാതാവും മോഹൻ ആയിരുന്നു.
പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് ജോൺപോളുമായി കൂട്ടുചേർന്നുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും വാണിജ്യപരമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി.
മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്ത് പത്മരാജനൊപ്പം ഇടവേള ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനികകളീൽ പ്രവർത്തിക്കാൻ അദ്ദേഹത്തിനായി.
മലയാളസിനിമയിലെ സുവർണ്ണകാലമായ 80 കൾ അങ്ങനെയായതിനുപിന്നിൽ മോഹൻ എന്ന സംവിധായകനും തലയെടുപ്പോടെ നിൽക്കുന്നു. എം.മോഹന്റെ സിനിമകൾ ഉള്ളടക്കത്തിലും ആവിഷ്കാരത്തിലും അദ്ദേഹം സ്വീകരിച്ച വ്യത്യസ്തമായ സമീപനം കൊണ്ടു കൂടിയാണ് ശ്രദ്ധേയമാവുന്നത്.
തന്റെ രണ്ടുപെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയെ ആണ് മോഹൻ വിവാഹം ചെയ്തത്. രണ്ട് ആൺമക്കളുണ്ട്.
Keywords:
Recent in Cinema
Must Read
Latest News
In News for a while now..