ⓘ WEBSITE UNDER DEVELOPMENT

NewsAd1
L3 വരും... എല്ലാം ശരിയാകും.
അമൃത എം
1 April 2025, 11:31 am
main image of news

എല്ലാം ലാൽ സാറിന് അറിയാമായിരുന്നു. എങ്കിലും സിനിമ ഇറങ്ങിയ ശേഷം ആർക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കിൽ അത് സഹിക്കാത്തതിനാലാണ് കുറേ രംഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. പൃഥ്വിരാജിനും മുരളി ഗോപിക്കും മാത്രമല്ല മോഹൻലാലിനും തനിക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നതും എല്ലാവരും ഒരുമിച്ചാണെന്നും പറയുന്നത് മറ്റാരുമല്ല. 200 കോടി ക്ലബ്ബിലേക്ക് അടുക്കുന്ന എമ്പുരാൻ നിർമ്മിച്ച ആന്റണി പെരുമ്പാവൂർ തന്നെ.

സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുകയാണ് മോഹൻലാൽ നായകനായ വിവാദ പൃഥ്വിരാജ് ചിത്രം എമ്പുരാൻ. പുതിയകാല മാർക്കറ്റിംഗ് സങ്കേതങ്ങൾ ഇത്ര ഫലപ്രദമായി പ്രയോജനപ്പെടുത്തിയ മറ്റൊരു മലയാള സിനിമയില്ല. 'ആൾക്കാരെ പിരി കയറ്റി കാശടിക്കാനുള്ള പരിപാടിയാണ് വിവാദ'ങ്ങളെന്ന് സിനിമാതാരം കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് വെറുതെയല്ല.
ആൾക്കാരുടെ വികാരങ്ങളെയാണ് എമ്പുരാൻ മാർക്കറ്റ് ചെയ്യുന്നത്.

 image 2 of news

ഗുജറാത്തിൽ സംഭവിച്ചത് എന്താണെങ്കിലും തിയേറ്ററുകളിൽ എന്ത് സംഭവിക്കും എന്നുള്ളതിനെ കുറിച്ച് പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും നന്നായി അറിയാം. വിവാദം ഉണ്ടാക്കി ക്ഷമാപണം ചെയ്തും സിനിമ പുറത്തിറങ്ങി ഒരാഴ്ചയ്ക്കു ശേഷവും ചർച്ചകളിൽ സജീവമായി നിർത്തിയും കാശുവാരാനുള്ള ന്യൂജനറേഷൻ തന്ത്രം. യഥാർത്ഥത്തിൽ അതിൽ പെട്ടു പോകുന്നത് ശരാശരി മലയാളിയാണ്.

എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപത്തെ ഏകപക്ഷീയമായി ചിത്രീകരിക്കുക മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ സ്തുതിപാടൽ തിരുവാതിരയെ കളിയാക്കുകയും കോൺഗ്രസിനിട്ട് കണക്കിന് കൊടുക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കോൺഗ്രസിനും ഇടതുപക്ഷത്തിനും കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയാണ്.
മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കണ്ടാൽ മതിയല്ലോ.
HomeAd1
 image 3 of news

ഇതിനിടയിൽ മറ്റൊരു കോമഡി കൂടി നടന്നു. ലഫ്റ്റനന്റ് കേണലായ മോഹൻലാൽ നിരപരാധിയാണെന്നും പൃഥ്വിരാജ് അദ്ദേഹത്തെ പറ്റിക്കുകയായിരുന്നുവെന്നും വാദിച്ച് മേജർ രവി രംഗത്തുവന്നതാണ് അതിൽ പ്രധാനം. തെറിയോട് തെറിയോടെയാണ് റിട്ടയേർഡ് മേജറുടെ ഈ മോഹൽ ലാൽ പ്രിയത്തെ പലരും വരവേറ്റുകൊണ്ടിരിക്കുന്നത്. തന്റെ മകനെ സത് സ്വഭാവിയും രാഷ്ട്രീയമില്ലാത്ത സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് താൻ വളർത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ്നടിയും സംഘികൾക്കായി മനസ്സുതുടിച്ചിരുന്നവളും രാജു മോന്റെ അമ്മയുമായ മല്ലിക സുകുമാരൻ കൂടി രംഗത്തുവന്നതോടെ ചീത്ത.വിളി ഏകപക്ഷീയമല്ലാതായി. ഗുജറാത്തിന്റെ ഓർമ്മ എമ്പുരാൻ വീണ്ടും അനാവശ്യമായി ഉണർത്തിയെന്നു പറഞ്ഞതു പോലെ ഇടതു മനസ്സിനൊപ്പം നിന്ന പൃഥ്വിരാജിന്റെ പിതാവ് സുകുമാരനും സ്മരണകളിൽ നിറഞ്ഞു. അതും മാർക്കറ്റിംഗ്തന്നെ!

ചിത്രത്തിൽ 15ൽ പരം വെട്ടുകൾ വെട്ടി തീയേറ്ററിൽ വീണ്ടുംഎത്തിക്കുമ്പോൾ വെട്ടിയത് എന്തെന്നറിയാൻ വീണ്ടും തലകൊണ്ട് വെച്ചുകൊടുക്കും മലയാളി. അതാണ് മാർക്കറ്റിംഗിന്റെ മേന്മ. വെ
വെട്ടാത്ത എച്ച് ഡി പ്രിന്റ് ഇപ്പോൾ എല്ലായിടത്തും കറങ്ങിനടപ്പുണ്ട്. ഇന്ത്യക്ക് പുറത്തേക്ക് പോയ പ്രിന്റുകൾ വെട്ടേല്ക്കാതെ സംഘകളെ നോവിക്കുകയും ചെയ്യും.

 image 4 of news

വിവാദം തുടങ്ങിയ ശേഷം പൃഥ്വിരാജ് ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഒരാഴ്ച കൂടി കഴിയുമ്പോൾ പൃഥ്വിരാജ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തും. ഫ്രാഞ്ചൈസി പടങ്ങളിൽ രണ്ടെണ്ണമേ വന്നിട്ടുള്ളൂ എന്നും വരാനിരിക്കുന്ന മൂന്നാം ഭാഗത്തിൽ ട്രെയിൻ കത്തലിന്റെ കൂടുതൽ വിശദാംശങ്ങൾ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞെന്നു വരാം.

പറയുക മാത്രമല്ല, വേണമെങ്കിൽ അതും ചെയ്തു കളയും പൃഥ്വിരാജും മുരളി ഗോപിയും. ശാസ്ത്രം ഇത്രയേ ഉള്ളൂ കാശു വാരുക ! സിനിമയെ സിനിമയായി കാണണം എന്ന വാദമാണ് ഇപ്പോൾ എമ്പുരാനെ അനുകൂലിക്കുന്നഎല്ലാവരും ഉയർത്തുന്നത്. എന്നാൽ സിനിമയെ സിനിമയായി കാണാൻ സിനിമയ്ക്ക് സിനിമയുടേതായ ഗുണങ്ങൾ വേണമെന്ന കാര്യം ഇപ്പോൾ എല്ലാവരും മറന്ന മട്ടാണ്.

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞